Article Index

III സ്വാതന്ത്ര്യലബ്ധിയും അതിനുശേഷവും

3.1 ഇന്ത്യൻ ജനതയുടെ വിപുലമായവിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിൽ അത്യുൽസാഹത്തോടെ പങ്കാളികളാകുകയും അത് വിജയകരമാക്കുകയും ചെയ്തു. ദേശസ്‌നേഹത്താൽ ജ്വലിച്ച അവർ സ്വതന്ത്രഭാരതത്തിലേക്കും ഒരു പുതിയ ജനജീവിതത്തിലേക്കും ഉറ്റുനോക്കി. ദാരിദ്ര്യത്തിന്റേതും ചൂഷണത്തിന്റേതുമായ പരിതാപകരമായ പരിതഃസ്ഥിതിയുടെ അന്ത്യം അവർ പ്രതീക്ഷിച്ചു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതിനർഥം ഭൂമി, ആഹാരം, ന്യായമായ കൂലി, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ,തൊഴിലവസരം എന്നിവയായിരുന്നു. ജാതീയത, വർഗീയത, മതവിദ്വേഷംപോലുള്ള സാമൂഹ്യതിന്മകളിൽ നിന്നുള്ള മോചനവും ജനാധിപത്യ ചുറ്റുപാടിൽ ജനതയുടെ സാംസ്‌കാരികാവശ്യങ്ങളുടെ സാക്ഷാൽക്കാരവുമാണ് സ്വാതന്ത്ര്യംകൊണ്ട് അവർ വിവക്ഷിച്ചത്. 

3.2 തൊഴിലാളിവർഗവും കൃഷിക്കാരുംഇടത്തരക്കാരും ബുദ്ധിജീവികളും സ്ത്രീകളുംവിദ്യാർഥികളും യുവാക്കളും വൻതോതിൽപങ്കുവഹിച്ചതിനാലാണ് സ്വാതന്ത്ര്യത്തിനായുള്ളദേശീയപ്രസ്ഥാനം വിജയം വരിച്ചത്. എങ്കിലും, നേതൃത്വം ബൂർഷ്വാസിയുടെ കൈകളിലായിരുന്നു. പുതിയ ഭരണകൂടത്തെ നയിച്ച വൻകിട ബൂർഷ്വാസി ജനാധിപത്യവിപ്ലവത്തിന്റെ മൗലിക കടമകൾ നിറവേറ്റാൻ വിസമ്മതിച്ചു. ഉൽപ്പാദനശക്തികളെ വരിഞ്ഞുകെട്ടിയ ചങ്ങലക്കെട്ടുകൾ തകർത്തുകൊണ്ട് മാത്രമേ ഇന്ത്യൻ സമൂഹത്തെ പുനരുദ്ധരിക്കാൻകഴിയൂ. ഇത്തിക്കണ്ണി ഭൂപ്രഭുത്വത്തിന്അറുതിവരുത്തുകയും കർഷകത്തൊഴിലാളികൾക്കും ദരിദ്രകർഷകർക്കുമായി ഭൂമി വിതരണംചെയ്യുകയും വേണമായിരുന്നു.വീർപ്പുമുട്ടിക്കുന്ന വിദേശമൂലധനാധിപത്യത്തിൽനിന്ന് വിമുക്തമായ വ്യവസായവികസനം സ്വാശ്രയസമ്പദ്ഘടനയോടുകൂടിയ വികസിതവ്യാവസായിക രാഷ്ട്രത്തിന് അടിത്തറ പാകുമായിരുന്നു. ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ സമഗ്രമായിനടപ്പാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ചു ഭയന്ന വൻകിട ബൂർഷ്വാസി ഭൂപ്രഭുക്കളുമായി സഖ്യമുണ്ടാക്കുകയും സാമ്രാജ്യത്വവുമായി സന്ധിചെയ്യുകയും ചെയ്തു. ഈബൂർഷ്വാ-ഭൂപ്രഭു സഖ്യത്തെപ്രതിഫലിപ്പിക്കുന്നതായിരുന്നു കോൺഗ്രസ് ഭരണാധികാരികളുടെ നയങ്ങൾ. പിന്നീടുള്ള ദശകങ്ങളിലെ മുതലാളിത്തപാതയുടെ സ്വഭാവത്തിനു നിർണായകമായത്ഭരണവർഗങ്ങളുടെ ഈ സ്വഭാവമാണ്.  

3.3 സമൃദ്ധമായ തോതിൽകൃഷിനിലയങ്ങൾ, ജലസേചനശേഷി,വിവിധ മേഖലകളിലായി വൈവിധ്യമാർന്ന വിളകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ,വമ്പിച്ച ധാതുസമ്പത്ത്,വൈദ്യുതോൽപ്പാദനത്തിനുള്ള അളവറ്റ സാധ്യതഎന്നിങ്ങനെ രാജ്യത്തിന്റെ സമ്പൂർണവികസനത്തിന് ആവശ്യമായ അളവറ്റപ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ്ഇന്ത്യ. ഇന്ത്യയുടെ വമ്പിച്ചമനുഷ്യാധ്വാനശേഷിയും ഇന്ത്യൻ ജനങ്ങളുടെ സാങ്കേതികവും ഭരണപരവുംധൈഷണികവുമായ പ്രാഗൽഭ്യങ്ങളും വൻസാധ്യതകളുടെ കലവറയാണ്. ഭരണകൂടാധികാരം കൈക്കലാക്കിയ വൻകിട ബൂർഷ്വാസി ഈ ശേഷികൾവികസിപ്പിക്കുന്നതിനു പകരം സ്വന്തം സങ്കുചിത താൽപര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മുതലാളിത്ത വികസന രീതിയിലൂടെയാണ് നീങ്ങിയത്.  

3.4 സ്വാതന്ത്ര്യലബ്ധിക്കുശേഷം ബൂർഷ്വാസിയുടെ ദ്വിമുഖ സ്വഭാവംസാമ്രാജ്യത്വവുമായി സംഘട്ടനങ്ങളിൽഏർപ്പെടുകയും കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നതിലൂടെ പ്രകടമായി.ഭരണകൂടനേതൃത്വം കൈക്കലാക്കിയ വൻകിടബൂർഷ്വാസി ഒരു പ്രത്യേക രീതിയിലുള്ളമുതലാളിത്ത വികസനം അംഗീകരിച്ചു.സാമ്രാജ്യത്വവുമായി അത് സന്ധിചെയ്യുകയും ഭൂപ്രഭുത്വവുമായി സഖ്യം നിലനിർത്തുകയുംചെയ്തു. സ്വന്തം നിലശക്തിപ്പെടുത്തുന്നതിനായി ഒരുവശത്ത്ജനങ്ങളെ ആക്രമിക്കുന്നതിനും സാമ്രാജ്യത്വവുമായും ഭൂപ്രഭുത്വവുമായുമുള്ളസംഘട്ടനങ്ങളും വൈരുധ്യങ്ങളും സമ്മർദം ചെലുത്തിയും വിലപേശിയും സന്ധിചെയ്തും പരിഹരിക്കുന്നതിനുമായി അത്ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തി. ഈ പ്രക്രിയക്കിടയിൽ അത് വിദേശകുത്തകകളുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കുകയും ഭൂപ്രഭുക്കളുമായിഅധികാരം പങ്കിടുകയും ചെയ്തു. ഉദാരവൽക്കരണത്തോടെ, വൻകിട ബൂർഷ്വാസിസമ്പദ്ഘടന വിദേശമൂലധനത്തിനു തുറന്നുകൊടുക്കുന്നതിന്റെ ഏറ്റവും ശക്തമായ വക്താവായി. അത് അന്താരാഷ്ട്ര ഫിനാൻസ് മൂലധനവുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കി; പൊതുമേഖലയും സമ്പദ്ഘടന മൊത്തത്തിലും സ്വകാര്യവൽക്കരിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ള മുഖ്യപ്രേരകശക്തിയും അതാണ്.  

3.5 സ്വാതന്ത്ര്യലബ്ധിയെ തുടർന്നുള്ളആദ്യവർഷങ്ങളിൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് നീതിപൂർവമായ സമീപനംഉണ്ടാകാതിരുന്നതിനാൽ ഇന്ത്യൻ ബൂർഷ്വാസിസഹായത്തിനായി സോവിയറ്റ് യൂണിയനെസമീപിച്ചു. മുതലാളിത്തം കെട്ടിപ്പടുക്കുന്നപാതയാണ് അവർ അവലംബിച്ചത്. അത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ളമുതലാളിത്തമായിരുന്നു. സ്വന്തം നില ശക്തിപ്പെടുത്തുന്നതിനു പ്രയോജനകരമായി വിലപേശാൻ കഴിയുന്ന ഉപാധി എന്നനിലയിൽ അവർ സാമ്രാജ്യത്വത്തിന്റെയുംസോഷ്യലിസത്തിന്റെതുമായ രണ്ടുചേരികളുടെഅസ്തിത്വം ഉപയോഗപ്പെടുത്താൻ തുടങ്ങി.മുതലാളിത്തപാതയുടെ ഭാഗമായി അവർസാമ്പത്തികാസൂത്രണം ഏർപ്പെടുത്തി.ചൂഷകവർഗങ്ങളിൽ ഒരു ചെറിയ വിഭാഗത്തെതുണയ്ക്കുന്ന വീക്ഷണമാണ് ബജറ്റ് നയവുംപൊതുസാമ്പത്തികനയവുംആവിഷ്‌കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഘനവ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പോലുള്ള കൂറ്റൻ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങൾലഭ്യമാക്കാൻ കഴിവുറ്റ നിലയിലായിരുന്നില്ലസ്വകാര്യമേഖല എന്നതിനാൽ ഈ രംഗങ്ങളിൽപൊതുമേഖല വികസിപ്പിക്കപ്പെട്ടു. ഈ പൊതുമേഖലാ സംരംഭങ്ങൾ കെട്ടിപ്പടുത്തത്അങ്ങനെ ഒരളവോളം സമ്പദ്ഘടനയുടെ വ്യവസായവൽക്കരണത്തിനും സാമ്രാജ്യത്വ കുത്തകകളോടുള്ള പരിപൂർണമായ ആശ്രിതത്വം തരണം ചെയ്യുന്നതിനും സഹായകമായി.

3.6 ഭരണകൂടാധികാരം ബൂർഷ്വാസിയുടെ കൈകളിൽനിക്ഷിപ്തമായതുകൊണ്ട് അവികസിത രാജ്യമായ ഇന്ത്യയിലെ സാമ്പത്തികാസൂത്രണം മുതലാളിത്ത സാമ്പത്തിക വികസനത്തിന്ഖണ്ഡിതമായ ഗതിവേഗവും ദിശയും പ്രദാനം ചെയ്തു. ഗവൺമെൻറ് നയങ്ങളുടെപരിമിതികൾക്കകത്തു ലഭ്യമാകുന്ന വിഭവശേഷി കൂടുതൽ അനുയോജ്യമായവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടാണ് ഇതു സാധിച്ചത്.ഈ പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ടസ്വഭാവവിശേഷം പ്രകടമാവുന്നത് വ്യാവസായിക വികസനത്തിൽ, വിശേഷിച്ചും സർക്കാർ/പൊതുമേഖലയിലായി ചില ഘനയന്ത്ര നിർമാണ വ്യവസായങ്ങൾ വികസിച്ചതിലാണ്. സോഷ്യലിസ്റ്റ്രാജ്യങ്ങളിൽനിന്ന്, പ്രധാനമായും സോവിയറ്റ്യൂണിയനിൽനിന്ന്, നിരന്തരമായി ലഭിച്ചപിന്തുണകൊണ്ടാണ് ഈ നേട്ടങ്ങൾ സാധ്യമായത്. ബാങ്കുകൾ, ഇൻഷുറൻസ്തുടങ്ങി ധനമേഖലയുടെയും എണ്ണ-കൽക്കരി വ്യവസായങ്ങളുടെയും ദേശസാൽക്കരണത്തോടെ പൊതുമേഖല വികസിച്ചു.

3.7 വ്യവസായവൽക്കരണത്തിനായിഅർധമനസോടെയാണെങ്കിലും വേറെയും ചില നടപടികൾ കൈക്കൊള്ളപ്പെട്ടു. ഗവേഷണവുംവികസനവും, ഒരു പുതിയ പേറ്റൻറ് നിയമംഅംഗീകരിക്കൽ, നമ്മുടെ വിപണിയിൽ വിദേശ ഉൽപ്പന്നങ്ങളുടെയുംമൂലധനത്തിന്റെയും കടന്നുവരവിന്നിയന്ത്രണം, ചെറുകിട വ്യവസായങ്ങളുടെസംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകപ്പെട്ടു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്നപരിതഃസ്ഥിതികളിൽ ഈ നടപടികളെല്ലാം സാമ്പത്തിക പിന്നോക്കാവസ്ഥയും വിദേശശക്തികളോടുള്ള നാണംകെട്ട ആശ്രിതത്വവുംഒരളവോളം തരണം ചെയ്യുന്നതിനും വ്യവസായവൽക്കരണത്തിന് സാങ്കേതികാടിത്തറ പാകുന്നതിനും സഹായകമായി.  

3.8 പരിമിതമായആസൂത്രണത്തിലൂടെയുള്ള ഭരണകൂടഇടപെടലിനും പൊതുമേഖലയുടെവികസനത്തിനുമൊപ്പം മാറിമാറിവന്നഗവൺമെൻറുകൾ പിന്തുടർന്ന നയങ്ങളുടെഫലമായി സമ്പത്ത് കേന്ദ്രീകരിക്കുകയും കുത്തകകൾ അതിവേഗത്തിൽ വളരുകയുംചെയ്തു. വൻകിട ബൂർഷ്വാസിയുടെനേതൃത്വത്തിൽ മുതലാളിത്തംകെട്ടിപ്പടുക്കാനുള്ള ഒരു ഉപകരണമായി പൊതുമേഖല മാറി. പൊതുമേഖലയിലെ ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പയിൽ സിംഹഭാഗവും വൻകിടബൂർഷ്വാസി കൈക്കലാക്കി. മാറിമാറിവന്നഗവൺമെൻറുകളുടെ ബജറ്റ്-നികുതി നയങ്ങൾസമ്പത്ത് ജനങ്ങളിൽനിന്ന്ബൂർഷ്വാ-ഭൂപ്രഭുവർഗങ്ങളിൽ ഒരു ചെറുവിഭാഗത്തിലേക്ക് കൈമാറ്റംചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വൻതോതിലുള്ള നികുതിവെട്ടിപ്പ് ഭീമമായതോതിൽ കള്ളപ്പണം കുന്നുകൂടാൻ ഇടയാക്കി;മൂലധനത്തിന്റെ സ്വകാര്യസഞ്ചയനംശക്തിപ്പെടുത്തുന്ന ഒരു രീതിയായിരുന്നു ഇത്.മുതലാളിത്ത വികസനത്തിനുള്ളപദ്ധതികൾക്ക് പണം ലഭ്യമാക്കുന്നതിന്റെപേരിൽ സാധാരണക്കാരെയും തൊഴിലാളികളെയും കൃഷിക്കാരെയും ഇടത്തരക്കാരെയും നിർദയമായ ചൂഷണത്തിന് വിധേയരാക്കി. അടിസ്ഥാനപരമായ ഭൂപരിഷ്‌കരണത്തിന്റെ അഭാവത്തിൽ ആഭ്യന്തര കമ്പോളം മരവിച്ചുനിന്നു. തന്മൂലം ആഭ്യന്തര വ്യവസായത്തിന് വിദേശമൂലധനത്തെആശ്രയിക്കാതെ വളരാനോ വികസിക്കാനോ നിർവാഹമില്ലായിരുന്നു. ഭീമമായ തോതിലുള്ളവൈദേശികവും ആഭ്യന്തരവുമായ വായ്പകൾ ഈ രൂപത്തിലുള്ള സ്‌റ്റേറ്റ് മുതലാളിത്തത്തിന് വേണ്ട പണം ലഭ്യമാക്കി. കുത്തകകളുടെ വളർച്ചയും വിദേശ ഫിനാൻസ് മൂലധനത്തിന്റെ വർധിച്ച തോതിലുള്ളനുഴഞ്ഞുകയറ്റവുമായിരുന്നു ഈ പാതയുടെ പ്രകടമായ സ്വഭാവവിശേഷം.  

3.9 അമ്പതുകൾ മുതൽ ഭരണവർഗങ്ങൾ പിന്തുടർന്ന മുതലാളിത്ത വികാസത്തിന്റേതായ ഈ പ്രത്യേക പാത പ്രതിസന്ധികൾ നിറഞ്ഞതാകുമെന്നും സ്തംഭനാവസ്ഥയിലേക്കു എത്തിക്കുമെന്നുംഉറപ്പായിരുന്നു. ഭൂപ്രഭുത്വവുമായി വൻകിട ബൂർഷ്വാസി സന്ധിചെയ്തത് കർഷകരുടെ ക്രയശേഷി പരിമിതപ്പെടുത്തുന്നതിനുംആഭ്യന്തരവിപണി വിപുലപ്പെടാതിരിക്കുന്നതിനും കാരണമായി. വ്യവസായവൽക്കരണത്തിനും ഭരണകൂടത്തിന്റെ ചെലവുകൾ നിർവഹിക്കുന്നതിനും വേണ്ട പണം കണ്ടെത്തുന്നതിനായി വൈദേശികവും ആഭ്യന്തരവുമായ വായ്പകളെ വർധിച്ചതോതിൽ ആശ്രയിച്ചത്, വൈദേശികഅടവുശിഷ്ടനിലയിലും ധനകമ്മിയിലും ഗുരുതരമായ പ്രതിസന്ധി ഉളവാക്കി.കോൺഗ്രസ് ഗവൺമെൻറ് ഐ എം എഫ്-ലോകബാങ്ക് നിബന്ധനകൾസ്വീകരിക്കുന്നതിലേക്ക് ഒടുവിൽ ധനപ്രതിസന്ധി നയിച്ചു. വിദേശ ഫിനാൻസ് മൂലധനവുമായി വർധിച്ച തോതിൽ കൂട്ടുകൂടിയും സമ്പദ്ഘടന തുറന്നുകൊടുത്തും ഈ പ്രതിസന്ധി തരണം ചെയ്യാൻഇന്ത്യയിലെ വൻകിട ബൂർഷ്വാസി തുനിഞ്ഞു.

3.10 സ്വന്തം മൂലധനാടിത്തറദുർബലമായതിനാൽ മുതലാളിത്തവികസനത്തിന് പശ്ചാത്തലസൗകര്യമൊരുക്കുന്നതിനായി സർക്കാർഇടപെടലിനെ നേരത്തെ അനുകൂലിച്ചവൻകിട ബൂർഷ്വാസി, സർക്കാരിന്റെ സഹായത്തോടെയുള്ള വികസനത്താലുംസബ്‌സിഡികളാലും ദശകങ്ങൾകൊണ്ട്മതിയായ തോതിൽ മൂലധനംസമാഹരിക്കുകയും സ്വയം തടിച്ചുകൊഴുക്കുകയും ചെയ്തു.എൺപതുകളുടെ അവസാനമായപ്പോഴേക്കുംവൻകിട ബൂർഷ്വാസി, സർക്കാരിനായിനീക്കിവെച്ച മർമപ്രധാനമേഖലകളിലേക്ക്കടക്കുവാനും പൊതുമേഖലയെഏറ്റെടുക്കവാനും വിദേശമൂലധനത്തിന്റെകൂട്ടുകെട്ടോടെ പുതിയ മേഖലകളിലേക്ക്പ്രവേശിക്കുവാനും തയ്യാറായി. ഭരണകൂടനേതൃത്വത്തിലുള്ള മുതലാളിത്ത പാതഇതോടൊപ്പം നേരിട്ട പ്രതിസന്ധിയാണ്ഉദാരവൽക്കരണത്തിന് ആഭ്യന്തരമായി അടിത്തറരൂപപ്പെടുത്തിയത്. വൈദേശികമായി, സോവിയറ്റ് യൂണിയന്റെ തകർച്ച നയമാറ്റപ്രക്രിയക്ക് വേഗം കൂട്ടുന്നതിനും ഐ എം എഫ്-ലോകബാങ്ക് കൽപ്പനകൾസ്വീകരിക്കുന്നതിനും ഇടയാക്കി.  

3.11 സമ്പദ്ഘടനതുറന്നുകൊടുക്കുന്നതിനുംഉദാരവൽക്കരിക്കുന്നതിനുമുള്ള സമ്മർദംഎൺപതുകളുടെ മധ്യത്തിൽരാജീവ്ഗാന്ധിയുടെ ഭരണകാലത്ത് സാമ്പത്തികനയങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചു.ഇറക്കുമതി ഉദാരവൽക്കരണവുംഹ്രസ്വകാലവായ്പകളുടെ വർധനയും ഭീമമായധനകമ്മിയിലേക്ക് നയിച്ചു. ഇതുംസാർവദേശീയസ്ഥിതിയിൽ വന്ന മാറ്റവുംഘടനാപരമായ നീക്കുപോക്കനുസരിച്ചുള്ളവായ്പ ലഭിക്കുന്നതിനായിഐ എം എഫിന്റെയും ലോകബാങ്കിന്റെയുംനിബന്ധനകൾ 1991 ലെ കോൺഗ്രസ്ഗവൺമെൻറ് സ്വീകരിക്കുന്നസ്ഥിതിവിശേഷത്തിലേക്ക് നയിച്ചു. ബി ജെ പിഅധികാരത്തിലേറിയപ്പോൾ ഉദാരവൽക്കരണനയങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോയി.1991 മുതൽ മാറിമാറിവന്ന ഗവൺമെൻറുകൾപിന്തുടർന്ന ഉദാരവൽക്കരണത്തിന്റെതുംഘടനാപരമായ നീക്കുപോക്കിന്റെതുമായനയങ്ങൾ വിദേശമൂലധനത്തിന് സമ്പദ്ഘടനതുറന്നുകൊടുക്കുന്നതിലേക്കും പൊതുമേഖലപൊളിച്ചുമാറ്റുന്ന പ്രക്രിയയിലേക്കുംഇറക്കുമതി ഉദാരമാക്കുന്നതിലേക്കും നയിച്ചു.സർക്കാരിനും പൊതുമേഖലക്കുമായിഇതുവരെയും നീക്കിവച്ചപ്രവർത്തനരംഗങ്ങൾ വിദേശികളുടെയുംഇന്ത്യക്കാരുടെയും കുത്തക മൂലധനത്തിന്തുറന്നുകൊടുത്തിരിക്കുകയാണ്. പൊതുമേഖലയെ ഇല്ലായ്മ ചെയ്യുക എന്നകാഴ്ചപ്പാടോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും,നിസാരവിലയ്ക്ക് സ്വകാര്യകുത്തകകൾ അവ വാങ്ങുകയും ചെയ്യുന്നു. ഇറക്കുമതിച്ചുങ്കംകുറച്ചതിനാൽ വിദേശ ചരക്കുകൾ നാടൻഉൽപ്പന്നങ്ങളെ പുറന്തള്ളുന്നു. തൽഫലമായിഒട്ടുവളരെ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരികയുംപതിനായിരക്കണക്കിന് തൊഴിലാളികൾതൊഴിലിൽനിന്ന് പറിച്ചെറിയപ്പെടുകയുംചെയ്യുന്നു. ധനമേഖലതുറന്നുകൊടുക്കുന്നതിനായി അന്താരാഷ്ട്രഫിനാൻസ് മൂലധനം ഇടതടവില്ലാതെ സമ്മർദംചെലുത്തിക്കൊണ്ടിരുന്നു. ബാങ്കിംഗ് വ്യവസായത്തിന്റെ സ്വകാര്യവൽക്കരണത്തിനുംഇൻഷ്വറൻസ് മേഖല തുറന്നുകൊടുക്കുന്നതിനുംമുൻഗണന നൽകപ്പെട്ടിരിക്കുന്നു. 1994-ൽ ഗാട്ട്കരാർ ഒപ്പുവച്ചത് ലോകവ്യാപാരസംഘടനയുടെ മേൽക്കോയ്മ ഇന്ത്യ അംഗീകരിക്കുന്നതിലേക്ക് നയിച്ചു. പേറ്റൻറ്‌നിയമത്തിൽ വരുത്തിയ മാറ്റങ്ങളുംസേവനമേഖല തുറന്നുകൊടുക്കലുംസാമ്രാജ്യത്വ മൂലധനത്തിന്റെതാൽപര്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നു.സാമ്പത്തിക പരമാധികാരംചോർന്നുപോകുന്നതിന് ഈസംഭവവികാസങ്ങളെല്ലാം ഇടയാക്കിയിട്ടുണ്ട്.  

3.12 ഉദാരവൽക്കരണത്തിന്റെയുംസ്വകാര്യവൽക്കരണത്തിന്റെയും പാത വൻകിടബൂർഷ്വാസിക്ക് വമ്പിച്ചനേട്ടമുണ്ടാക്കിക്കൊടുത്തു. പുതിയ ബിസിനസ്കുടുംബങ്ങളുടെ കടന്നുവരവോടെ അതിന്റെഅണികൾ വിപുലമായി. ഏറ്റവും ഉയർന്ന 22കുത്തക കുടുംബങ്ങളുടെ ആസ്തി 1957ൽ 312.63 കോടി രൂപയായിരുന്നത്അഞ്ഞൂറുമടങ്ങുകണ്ട് വർധിച്ച് 1997ൽ 1,58,004.72 കോടി രൂപയായി.ഉദാരവൽക്കരണത്തിൻകീഴിൽ ആദായനികുതി നിരക്കുകൾ ഇളവുചെയ്തും സ്വത്തുനികുതിപോലെയുള്ള മറ്റു പല നികുതികൾ ഒഴിവാക്കിയും വൻകിട ബിസിനസ്കുടുംബങ്ങൾക്കും ധനികവിഭാഗങ്ങൾക്കും വമ്പിച്ച ഇളവുകൾ നൽകി. ഇത്തരം നയങ്ങൾധനികവർഗങ്ങളെ വൻതോതിൽസമ്പന്നരാക്കുകയും അവർ ഉപഭോഗം ചെയ്യുന്നസുഖഭോഗവസ്തുക്കളുടെ വിപണിവിപുലീകരിക്കുകയും ചെയ്തു. ഈ ചോദനംനിറവേറ്റുന്നതിനായി വിദേശ മൂലധനവുമായികൂട്ടുചേർന്ന് ആഭ്യന്തരമായി ചരക്കുകൾനിർമിക്കുകയോ അവ ഇറക്കുമതിനടത്തുകയോ ചെയ്തുവരുന്നു.വിദേശമൂലധനത്തിന്റെ അനിയന്ത്രിതമായകടന്നുവരവ് ആഭ്യന്തര വ്യവസായത്തിന്റെമർമപ്രധാന മേഖലകളെ ബാധിച്ചിരിക്കുന്നു.ബഹുരാഷ്ട്രകമ്പനികൾ ഇന്ത്യൻ കമ്പനികളെവിലയ്ക്ക് വാങ്ങിക്കൊണ്ടിരിക്കുന്നു. വൻകിടയല്ലാത്തബൂർഷ്വാസിയിലെ ചില വിഭാഗങ്ങൾപോലുംവിദേശ മൂലധനവുമായി കൂട്ടുകൂടാൻസന്നദ്ധമാകുന്നുണ്ടെങ്കിലും, ഇടത്തരം -ചെറുകിട മുതലാളിമാരിൽ നല്ല പങ്കിനേയുംഉദാരവൽക്കരണം ദോഷകരമായിബാധിച്ചിരിക്കുകയാണ്.

3.13 ഉദാരവൽക്കരണ കാലഘട്ടത്തിൽവൈദേശികവും ആഭ്യന്തരവുമായ കടബാധ്യത വർധിച്ചു. റവന്യൂച്ചെലവിൽ ഒരു വലിയ പങ്ക്പലിശച്ചെലവാണ്. പൊതുമുതൽമുടക്കും പൊതുചെലവും ഇടിഞ്ഞുകൊണ്ടിരിക്കുന്നത് വികസന പ്രവർത്തനങ്ങളെയും ദാരിദ്ര്യനിർമാർജന പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. സാമൂഹ്യവും സാമ്പത്തികവും പ്രാദേശികവുമായ അസമത്വങ്ങളുടെഭയങ്കരമായ വർധന ഉദാരവൽക്കരണം മൂലം ഉണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ, വിശേഷിച്ച്ഗ്രാമപ്രദേശങ്ങളിൽ, വർധന ഉണ്ടായി.പൊതുവിതരണ സമ്പ്രദായം വെട്ടിച്ചുരുക്കിയപശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ,വിശേഷിച്ച് ഭക്ഷ്യസാധനങ്ങളുടെ, വിലക്കയറ്റംതുടരുന്നത് പാവപ്പെട്ടവരെ ഏറ്റവുംഗുരുതരമായി ബാധിച്ചിരിക്കുന്നു.വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽദാനം,ക്ഷേമപദ്ധതികൾ എന്നീ രംഗങ്ങളിൽസാമൂഹ്യച്ചെലവുകൾ വെട്ടിക്കുറച്ചത്പണിയെടുക്കുന്ന ജനങ്ങളെ വിനാശകരമായിബാധിച്ചിട്ടുണ്ട്.  

3.14 മുതലാളിമാരും ഗവൺമെൻറുംഅടിച്ചേൽപ്പിച്ച കനത്തഭാരം പേറുന്നത് തൊഴിലാളിവർഗമാണ്. വില സദാവർധിക്കുന്നതുമൂലം തൊഴിലാളികളുടെയഥാർഥ വേതനം ഉയരുന്നില്ല.വ്യവസായരംഗത്ത് പ്രതിസന്ധി പടർന്നുപിടിച്ചതിനാൽ സ്ഥാപനങ്ങൾഅടച്ചുപൂട്ടുന്നതിന്റെയും പിരിച്ചുവിടലിന്റെയും രൂപത്തിലുള്ളആക്രമണങ്ങൾ തൊഴിലാളികൾനേരിടേണ്ടിവരുന്നു. തൊഴിലാളികളുടെഅവകാശങ്ങൾ കാത്തുരക്ഷിക്കാൻഉദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴിൽ നിയമങ്ങളിൽപല തകരാറുകളുമുണ്ട്. അവപോലുംപാലിക്കപ്പെടുന്നില്ല. തൊഴിലുടമകൾനിയമങ്ങൾ ലംഘിക്കുന്നത്പതിവായിരിക്കുന്നു. രഹസ്യബാലറ്റ് മുഖേന ട്രേഡ് യൂണിയനുകൾക്ക് അംഗീകാരംനൽകുന്നതും കൂട്ടായി വിലപേശുന്നതിനുള്ളഅവകാശവും നിഷേധിക്കപ്പെടുന്നു.ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഫലമായി,ലക്ഷക്കണക്കിന് തൊഴിലാളികൾതൊഴിൽരഹിതരായിരിക്കുകയാണ്. അവർക്ക്ഒരു സാമൂഹ്യസുരക്ഷിതത്വവുമില്ല.ഉദാരവൽക്കരണനയത്തിന്റെ ഭാഗമായി തൊഴിൽവിപണിയിന്മേലുള്ള നിയന്ത്രണങ്ങൾ നീക്കംചെയ്യണമെന്ന് മുതലാളിമാർ ആവശ്യപ്പെടുന്നു.സുദീർഘ സമരങ്ങളിലൂടെ തൊഴിലാളികൾനേടിയെടുത്ത അവകാശങ്ങളുംആനുകൂല്യങ്ങളും പരിമിതപ്പെടുത്താനാണ്നീക്കം. സ്ഥിരം ജോലികൾ കരാർജോലികളോ താൽക്കാലിക ജോലികളോ ആയി മാറ്റപ്പെടുന്നു. കുറഞ്ഞ വേതനംലഭിക്കുന്നവരും ആദ്യംപിരിച്ചുവിടപ്പെടുന്നവരും തൊഴിലെടുക്കുന്നസ്ത്രീകളാണ്. ബാലവേല വർധിക്കുകയുംചൂഷണത്തിന്റെ ഏറ്റവും നികൃഷ്ടരൂപങ്ങൾക്ക് കുട്ടികൾ വിധേയരാവുകയുംചെയ്യുന്നു. സംഘടിതമേഖലയ്ക്ക് പുറത്തുള്ളലക്ഷോപലക്ഷം തൊഴിലാളികൾക്ക് തൊഴിൽനിയമങ്ങളുടെ യാതൊരു പരിരക്ഷയുംലഭിക്കുന്നില്ല. ഗവൺമെൻറ് നിശ്ചയിച്ച മിനിമംവേതനം പോലും നിഷേധിക്കപ്പെടുന്നു.വിപുലമായ അസംഘടിതമേഖലയിലെ തൊഴിലെടുക്കുന്ന സ്ത്രീ - പുരുഷന്മാരുടെഅവസ്ഥ ദുരിതമയമാണ്. തുച്ഛവേതനത്തിന്അപകടകരമായ സാഹചര്യങ്ങളിൽ യാതൊരുസാമൂഹ്യ സുരക്ഷിതത്വവുമില്ലാതെ ദീർഘസമയം ജോലിചെയ്യാൻ അവർ നിർബന്ധിതരാണ്. ഇളവില്ലാതെ തൊഴിലെടുപ്പിക്കുന്നതും തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നതുമാണ് ബൂർഷ്വാസിക്കുംവൻകിട കരാറുകാർക്കും ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും ലാഭമുണ്ടാക്കിക്കൊടുക്കുന്നത്.

3.15 കാർഷിക പ്രശ്‌നം ഇന്ത്യൻജനതയുടെ ഏറ്റവും മുഖ്യമായദേശീയപ്രശ്‌നമായി തുടരുന്നു. അത്പരിഹരിക്കുന്നതിന് ഭൂപ്രഭുത്വം,ഹുണ്ടികക്കാരും കച്ചവടക്കാരും ചേർന്നുനടത്തുന്ന ചൂഷണം, നാട്ടിൻപുറത്തെ ജാതീയവും ലിംഗപരവുമായ പീഡനംഎന്നിവയ്‌ക്കെതിരെ സമൂലവും സമഗ്രവുമായകാർഷിക പരിഷ്‌കരണം ഉൾപ്പെടെവിപ്ലവകരമായ പരിവർത്തനം ആവശ്യമാണ്.പുരോഗമനപരവും ജനാധിപത്യപരവുമായി കാർഷിക പ്രശ്‌നം പരിഹരിക്കുന്നത് പോയിട്ട്,അതു കൈകാര്യം ചെയ്യുന്നതിൽപോലുംപരാജയപ്പെട്ടതുപോലെ മറ്റൊരു രംഗത്തുംഇന്ത്യയിലെ ബൂർഷ്വാ-ഭൂപ്രഭുവാഴ്ചയുടെപാപ്പരത്തം ഇത്രയേറെ പ്രകടമല്ല.  

3.16 സ്വാതന്ത്ര്യലബ്ധിക്കുശേഷംകോൺഗ്രസ് ഭരണാധികാരികൾഭൂപ്രഭുത്വത്തിന് അറുതിവരുത്തുന്നതിന് പകരംഅർധഫ്യൂഡൽ-ഭൂപ്രഭുക്കളെ മുതലാളിത്തഭൂപ്രഭുക്കളായി രൂപാന്തരപ്പെടുത്തുകയുംധനിക കർഷകരുടേതായ ഒരു വിഭാഗത്തെവളർത്തിയെടുക്കുകയും ചെയ്യുന്ന കാർഷിക നയങ്ങളാണ് പിന്തുടർന്നത്. പഴയനിയമാനുസൃത ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണം ഭീമമായ നഷ്ടപരിഹാരം നേടുന്നതിനുംവൻതോതിൽ ഭൂമി കൈവശം നിലനിർത്തുന്നതിനും അവരെഅനുവദിക്കുകയായിരുന്നു. സ്വയം കൃഷിയിറക്കുന്നതിനെന്ന വ്യാജേന നിലങ്ങൾവീണ്ടെടുക്കാൻ അവകാശം നൽകുന്നകുടിയായ്മ നിയമങ്ങൾ നടപ്പാക്കിയത് ലക്ഷോപലക്ഷം കുടിയാന്മാർഒഴിപ്പിക്കപ്പെടുന്നതിലേക്കാണ് നയിച്ചത്. വിപുലമായ ഭൂസ്വത്ത് അതേപടിനിലനിർത്താൻ ഉതകുന്ന വേണ്ടത്ര പഴുതുകൾഉള്ളവയായിരുന്നു ഭൂപരിധി നിയമങ്ങൾ. ലക്ഷോപലക്ഷം ഏക്കർ വരുന്ന മിച്ചഭൂമിപിടിച്ചെടുക്കുകയോ കർഷകത്തൊഴിലാളികൾക്കുംദരിദ്രകർഷകർക്കും വിതരണം ചെയ്യുകയോ ഉണ്ടായില്ല. ഗ്രാമീണ പരിവർത്തനത്തിനുലഭിച്ച ചരിത്രസന്ദർഭത്തെ ഭയങ്കരമായി വഞ്ചിച്ച പാരമ്പര്യമാണ് കോൺഗ്രസ് പാർട്ടിയുടേത്. സി പി ഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവൺമെൻറുകൾ ഭരിക്കുന്ന പശ്ചിമബംഗാൾ,കേരളം, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ്നിലവിലുള്ള നിയമങ്ങൾ പ്രകാരംഭൂപരിഷ്‌കരണം നടപ്പാക്കിയത്.

3.17 നിക്ഷേപത്തിനായുള്ള ധനസഹായങ്ങളും ഗവർമെൻറ് വായ്പകളും ഭൂപ്രഭുക്കൾക്കും ധനികകർഷകർക്കുംപ്രയോജനകരമാകുന്ന തരത്തിലുള്ള കാർഷിക നയങ്ങളാണ് കോൺഗ്രസ് ഗവൺമെൻറുകളും അവരുടെ പിൻഗാമികളും ആവിഷ്‌കരിച്ചത്.ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും മുഖേനയുള്ള വായ്പകളും ഈ വിഭാഗങ്ങൾകൈക്കലാക്കി. അറുപതുകളുടെ അവസാനം മുതൽ സാങ്കേതികവിദ്യയുടെ പ്രയോഗം, ഗോതമ്പിന്റെയും അരിയുടെയും അത്യുൽപ്പാദനശേഷിയാർന്ന പുതിയ ഇനം വിത്തുകൾ ലഭ്യമാക്കൽ, രാസപദാർഥങ്ങളുടെ ഉപയോഗം എന്നിവ ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യേതരവിളകളുടെയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയുണ്ടായി. ഈ കാർഷിക വളർച്ചയോടൊപ്പം അസമത്വവും വർധിച്ചു. ഇന്ത്യ കൂടുതൽ ഭക്ഷ്യധാന്യങ്ങൾഉൽപ്പാദിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തമാകുകയുംചെയ്തുവെങ്കിലും, ലക്ഷോപലക്ഷം ജനങ്ങൾമതിയായ ആഹാരം നിഷേധിക്കപ്പെട്ട്പട്ടിണിക്കും പോഷകാഹാരക്കുറവിനുംഇരയായി കഴിയുകയാണ്. 

3.18 കാർഷികബന്ധങ്ങളിൽ,നാട്ടിൻപുറത്തെ മുതലാളിത്ത ബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യപ്രവണത. അതിന്റെസ്വഭാവവിശേഷങ്ങൾ ഇവയാണ്:ഗ്രാമങ്ങളിലെ അധ്വാനിക്കുന്നബഹുജനങ്ങളുടെ വലിയ വിഭാഗങ്ങൾതൊഴിലാളികളാക്കപ്പെടുകയുംഗ്രാമീണജനസംഖ്യയിലെ കർഷകത്തൊഴിലാളികളുടെ അനുപാതംവൻതോതിൽ വർധിക്കുകയും ചെയ്യുന്നു. കർഷകർക്കിടയിൽ വേർതിരിവ്ത്വരിതമാകുന്നു. ഉൽപ്പാദനം കമ്പോളത്തിനുവേണ്ടിയായി മാറുന്നു. പരമ്പരാഗതമായിപാട്ടക്കാരായ കുടിയാന്മാർ വൻതോതിൽഒഴിപ്പിക്കപ്പെടുന്നു. ഗ്രാമീണ ധനികർ,വിശേഷിച്ചും ഭൂപ്രഭുക്കൾ, കൃഷിയിലുംകൃഷിയുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളിലും വർധിച്ച തോതുകളിൽമൂലധനത്തിന്റെ പുനർനിക്ഷേപം നടത്തുന്നു.ഇതിന്റെ ഫലമായി നാളിതുവരെഉണ്ടായിട്ടില്ലാത്ത തോതിൽ മൂലധനത്തിന്റെപുനരുൽപ്പാദനം നടക്കുന്നു.

3.19 കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായഅഖിലേന്ത്യാ പ്രവണത. അതുപോലെ പ്രകടമാണ്, കാർഷികബന്ധങ്ങൾ പ്രാദേശികമായും അതിലും താഴ്ന്നതലങ്ങളിലും കൂടുതൽ വൈവിധ്യമാർന്നതും ഉൽപ്പാദനവും കൈമാറ്റവും സംബന്ധിച്ചമുതലാളിത്ത ബന്ധങ്ങളുടെ വളർച്ച കൂടുതൽഅസമവുമാണെന്ന വസ്തുത. കൃഷിയിൽമുതലാളിത്തം മുന്നേറുകയും ഗ്രാമീണസമ്പദ്ഘടനയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും പണമിടപാടുകളും ആധിപത്യം പുലർത്തുകയും ചെയ്യുന്ന പല മേഖലകളും രാജ്യത്തുണ്ട്. ജന്മിത്വത്തിന്റെയും കുടിയായ്മയുടെയും പഴയ രൂപങ്ങളും,തൊഴിൽപരമായ സേവനത്തിന്റെ പ്രാചീന രൂപങ്ങളും ദാസ്യവും അടിമപ്പണിയും കാർഷികബന്ധങ്ങളിൽ ഇപ്പോഴും പ്രധാനമായ പങ്കുവഹിക്കുന്ന മേഖലകളുമുണ്ട്. രാജ്യമെമ്പാടും ജാതീയ വിഭജനവും ജാതീയ അടിച്ചമർത്തലുകളും ലിംഗപരമായ അടിച്ചമർത്തലിന്റെ നികൃഷ്ടരൂപങ്ങളും ദരിദ്രരെ ഹുണ്ടികക്കാരും കച്ചവട മൂലധനവും ചേർന്ന് ചൂഷണം ചെയ്യുന്നതും നിർബാധം തുടരുകയാണ്. ഇന്ത്യയിലെ കാർഷികരംഗത്തെ മുതലാളിത്ത വളർച്ച പഴയ രൂപങ്ങളെനിഷ്‌കരുണം നശിപ്പിക്കുന്നതിനെഅടിസ്ഥാനപ്പെടുത്തിയതല്ല. മറിച്ച്, പ്രാങ്മുതലാളിത്ത ഉൽപ്പാദന ബന്ധങ്ങളുടേതുംസാമൂഹ്യ സംഘടനാരൂപങ്ങളുടെതുമായജീർണാവശിഷ്ടങ്ങൾക്കുമേൽപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണ്. ''ആധുനികത''വികസിക്കുന്നുവെന്നതിനർഥംപ്രാചീനമായവയുടെ തുടർന്നുള്ള അസ്തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല. മുതലാളിത്തംകൃഷിയിലും ഗ്രാമീണസമൂഹത്തിലുംഅസംഖ്യം രൂപങ്ങളിൽ നുഴഞ്ഞുകയറുന്നുവെന്നതിന്റെ വിപുലവുംസജീവവുമായ ഉദാഹരണമാണ് ഇന്ത്യ. 

3.20 സ്വാതന്ത്ര്യം ലഭിച്ച്അഞ്ചുദശകങ്ങൾ പിന്നിട്ടിട്ടും ബൂർഷ്വാ-ഭൂപ്രഭു കാർഷികനയങ്ങളുടെ ഫലമായി കർഷക ജനസാമാന്യത്തിൽ 70 ശതമാനവുംദരിദ്രകർഷകരും കർഷകത്തൊഴിലാളികളുമാണ്.പ്രത്യക്ഷോൽപ്പാദന ആസ്തികൾഅവർക്കില്ലാത്തതും തുച്ഛമായ വേതനവുംപരിതാപകരമായ ജീവിതസാഹചര്യങ്ങളുമാണ് അവരുടെദാരിദ്ര്യത്തിന്റെ മുഖമുദ്ര. ഇന്ത്യയിലെഗ്രാമീണ ദാരിദ്ര്യംപോലെ വ്യാപകമായ ദാരിദ്ര്യം മറ്റു ലോകരാജ്യങ്ങളിലൊന്നുമില്ല.ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെഗ്രാമീണ ഭാരതത്തിലെ 28.5 കോടിയിലേറെജനങ്ങൾ, സ്വാതന്ത്ര്യം ലഭിച്ച് അമ്പതുവർഷംപിന്നിട്ടിട്ടും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്കഴിയുന്നത്. ദാരിദ്ര്യമെന്നതിനു നിരവധിമാനങ്ങളുണ്ട്. വരുമാനമില്ലായ്മയിൽ അത്ഒതുങ്ങുന്നില്ല. ജനസാമാന്യത്തെസംബന്ധിച്ചിടത്തോളം നാനാരൂപങ്ങളിലാണത്പ്രകടമാവുന്നത്. ഗ്രാമീണദരിദ്രർക്ക് ഭൂമിയോ മറ്റ് ഉൽപ്പാദനോപാധികളോ ഒന്നുകിൽലഭ്യമല്ല, അല്ലെങ്കിൽ വളരെ കുറച്ചുമാത്രമെഉള്ളൂ. ഭൂസ്വത്തിന്റെ കേന്ദ്രീകരണവും ഉടമസ്ഥതയിലെ അസമത്വവും കാര്യമായ മാറ്റംകൂടാതെ തുടരുകയാണ്. ഇതോടൊപ്പം ജലസേചനത്തിനുള്ള സൗകര്യങ്ങൾവൻതോതിൽ ഗ്രാമീണധനികരുടെ അധീനതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.കർഷകർക്കും കർഷകത്തൊഴിലാളികൾക്കുംന്യായമായ നിരക്കിൽ വായ്പകൾലഭ്യമല്ലാത്തതിനാൽ അവർകൊള്ളപ്പലിശയ്ക്കുള്ള കടത്തിൽ ആണ്ടുമുങ്ങിയിരിക്കുകയാണ്. തുച്ഛമായകൂലിയും കൂലിയുടെ കാര്യത്തിൽസ്ത്രീകളോടുള്ള വിവേചനവുംഎടുത്തുപറയേണ്ട സവിശേഷതയാണ്.കർഷകത്തൊഴിലാളികൾക്ക് ഒരുവർഷംശരാശരി 180 ദിവസം പോലും തൊഴിൽലഭിക്കുന്നില്ല. ഗ്രാമീണജനതയിൽ 50ശതമാനവും പോഷകാഹാരക്കുറവിനുവിധേയരായി കഴിയുന്നു. ഗ്രാമീണ സാക്ഷരതാത്തോത് വളരെ തുച്ഛമാണ്.കുടിവെള്ളമോ ആരോഗ്യപരിപാലനസൗകര്യമോ ഇല്ലാത്ത, മോശപ്പെട്ടപാർപ്പിടങ്ങളിൽ വൃത്തിഹീനമായപരിതഃസ്ഥിതിയിലാണ് ഗ്രാമീണ ദരിദ്രർജീവിക്കുന്നത്.  

3.21 ഭൂപ്രഭുക്കൾ, ധനികകൃഷിക്കാർ,കരാറുകാർ, വലിയ വ്യാപാരികൾ എന്നിവരുടെ ശക്തമായ കൂട്ടുകെട്ട് മിക്കവാറുംനാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അവരാണ് ഗ്രാമങ്ങളിലെ ധനികർ. ഇടതുപക്ഷത്തിന് മേൽക്കൈയുള്ള സംസ്ഥാനങ്ങളിലൊഴികെ അവർ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുംഗ്രാമീണബാങ്കുകളിലും വായ്പാ ഏജൻസികളിലും ആധിപത്യം ചെലുത്തുകയും ബൂർഷ്വാ-ഭൂപ്രഭുകക്ഷികളുടെ ഗ്രാമീണ നേതൃത്വത്തെ നിയന്ത്രിക്കുകയുംചെയ്യുന്നു. ഈ വിഭാഗങ്ങൾ പിഴിഞ്ഞെടുക്കുന്ന മിച്ചം ഹുണ്ടിക ഇടപാടുകൾക്കും ഊഹക്കച്ചവടങ്ങൾക്കും വസ്തു ഇടപാടുകൾക്കും കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ അധീശവർഗം പിന്തുണ സമാഹരിക്കുന്നതിനായി ജാതിവികാരംഉപയോഗപ്പെടുത്തുകയും ഗ്രാമങ്ങളിലെ ദരിദ്രരെ ഭയചകിതരാക്കി കീഴ്‌പ്പെടുത്തുന്നതിനായി ഗുണ്ടകളെ നിയോഗിക്കുകയും ചെയ്യുന്നു. ഭൂപ്രഭുക്കളിൽനിന്നുള്ള എതിർപ്പുകാരണം ഭരണഘടന പ്രാബല്യത്തിൽവന്ന് അമ്പതുവർഷംകഴിഞ്ഞിട്ടും കർഷകത്തൊഴിലാളികൾക്ക്മിനിമം കൂലിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുചെയ്യുന്ന കേന്ദ്രനിയമം കൊണ്ടുവരാൻ ഒരു ഗവൺമെൻറിനും സാധിച്ചിട്ടില്ല.  

3.22 ഗ്രാമീണ സമ്പദ്ഘടന അതിവേഗംവാണിജ്യവൽക്കരിക്കപ്പെട്ടതോടെ ഭക്ഷ്യധാന്യങ്ങൾക്കും കാർഷികചരക്കുകൾക്കുമുള്ള കമ്പോളം വളരെയേറെവളർന്നു. കാർഷികോൽപ്പന്നങ്ങളുടെമേൽകുത്തക വ്യാപാരസ്ഥാപനങ്ങളുടെ പിടിമുറുകി.വികസിത സാങ്കേതികവിദ്യകൾഅധീനത്തിലാക്കിക്കൊണ്ട് ലോകകമ്പോളത്തിൽഇടപെടുന്ന ബഹുരാഷ്ട്ര കോർപ്പറേഷനുകൾഉദാരവൽക്കരണത്തോടെകാർഷികോൽപ്പന്നങ്ങളുടെ വിലകളെകൂടുതൽ വിപുലമായ തോതിലും നേരിട്ടുംനിയന്ത്രിക്കുന്നു. അസമമായവിനിമയത്തിലൂടെയും വിലനിലവാരത്തിൽഭയങ്കരമായ വ്യതിയാനം വരുത്തിയുംകർഷകരെ തീവ്രമായി ചൂഷണം ചെയ്യുന്നത് പതിവു പരിപാടിയാക്കിയിരിക്കുകയാണ്. തൽഫലമായി കർഷകൻ കാർഷികോൽപ്പന്നങ്ങളുടെ വിൽപ്പനക്കാരൻഎന്ന നിലയിലും വ്യവസായസാമഗ്രികളുടെ ക്രേതാവ്* എന്ന നിലയിലുംകൊള്ളയടിക്കപ്പെടുന്നു. 

3.23 ഭരണകൂടത്തിന്റെആഭിമുഖ്യത്തിലുള്ള മുതലാളിത്ത വികസനംഅവസാനിച്ചതിനെ തുടർന്നുണ്ടായഉദാരവൽക്കരണ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെകാർഷിക-ഗ്രാമവികസന നയങ്ങളെവിപൽക്കരവും പിന്തിരിപ്പനുമായവഴിത്തിരിവിലേക്ക് നയിച്ചു. കൃഷിയിലുംജലസേചനത്തിലുംപശ്ചാത്തലസൗകര്യമൊരുക്കുന്ന മറ്റു പ്രവർത്തനങ്ങളിലും പൊതുമുതൽമുടക്ക്കുറവുവരുത്തുകയെന്നത് ഈനയങ്ങളിൽപ്പെടുന്നു. ഔദ്യോഗികസ്ഥാപനങ്ങളിൽനിന്നുള്ള വായ്പാ വിതരണംകുത്തനെ കുറഞ്ഞത് ഗ്രാമീണ ദരിദ്രകുടുംബങ്ങളെയാണ് അധികവുംദോഷകരമായി ബാധിച്ചത്. ഗ്രാമീണതൊഴിൽ-ദാരിദ്ര്യ നിർമാർജന പദ്ധതികൾവെട്ടിക്കുറച്ചു. കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടുള്ളകൃഷിക്ക് നയപരമായ ഊന്നൽ നൽകപ്പെട്ടത്സാമ്രാജ്യത്വ രാജ്യങ്ങളുടെ ആവശ്യങ്ങൾനിറവേറ്റുന്ന വിധത്തിലുള്ള ഭൂവിനിയോഗ വിളരീതികളിലേക്കുള്ള മാറ്റത്തിലേക്ക് നയിച്ചു.ഭക്ഷ്യധാന്യോൽപ്പാദനത്തിനുള്ള ഊന്നൽനീക്കിയതും ഭക്ഷ്യോൽപ്പാദനത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത തകർത്തതുംരാജ്യത്തിന്റെ പരമാധികാരത്തിന് നേരിട്ടുള്ളഭീഷണിയാണ്. കാർഷികോൽപ്പന്നങ്ങളുടെഇറക്കുമതിക്കുമേൽ ഉണ്ടായിരുന്നഅളവുപരമായ നിയന്ത്രണങ്ങളെല്ലാം ലോകവ്യാപാരസംഘടനാ സംവിധാനമനുസരിച്ച്എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഇത്കൃഷിക്കാരുടെ ജീവിതത്തെ ഗൗരവതരമായി ഉലച്ചിട്ടുണ്ട്. ഭൂപരിധിനിയമങ്ങൾ നേർപ്പിക്കുന്നതിനും വിദേശകാർഷികബിസിനസുകാർക്കും ഇന്ത്യയിലെ വൻകിട ബിസിനസുകാർക്കും നിലങ്ങൾ പാട്ടത്തിനുകൊടുക്കുന്നതിനും സംസ്ഥാനങ്ങളുടെമേൽ സമ്മർദം രൂക്ഷമാക്കുകയാണ്. വിത്തുൽപ്പാദനം, പാലുൽപ്പാദനം മുതലായ കാർഷികമേഖലകളിലേക്ക് ബഹുരാഷ്ട്രകുത്തകകൾപ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ലോകവ്യാപാര സംഘടനയിൽനിന്നും ബഹുരാഷ്ട്രകോർപറേഷനുകളിൽനിന്നുമുള്ളസമ്മർദത്തിനു വഴങ്ങി ജൈവവിഭവങ്ങളെസംബന്ധിച്ച് ഇന്ത്യക്കുള്ള സ്വാതന്ത്ര്യവുംകർഷകരുടെയും യഥാർഥസസ്യപ്രജനകരുടെയും അവകാശങ്ങളുംഅടിയറവയ്ക്കുന്ന നയങ്ങളാണ്പിന്തുടർന്നുവരുന്നത്. സർക്കാരിന്റെആഭിമുഖ്യത്തിലുള്ള ഗവേഷണ-വികസനസംവിധാനങ്ങൾദുർബലമാക്കപ്പെട്ടുവരികയാണ്.

3.24 ഭരണകൂടാഭിമുഖ്യത്തിൽകൃഷിയിൽ മുതലാളിത്തം വികസിച്ചത്ഭൂപ്രഭുക്കൾ, മുതലാളിത്ത കർഷകർ, ധനികകൃഷിക്കാർ എന്നിവരും അവരുടെസഖ്യകക്ഷികളും ഒരുവശത്തും മുഖ്യമായുംകർഷകത്തൊഴിലാളികൾ, ദരിദ്രകർഷകർ,കൈവേലക്കാർ എന്നിവരടങ്ങുന്ന കർഷക ജനസാമാന്യം മറുവശത്തുമായി കടുത്തചേരിതിരിവിലേക്കു നയിച്ചു. തുടർന്നുണ്ടായകാർഷികരംഗത്തെ ഉദാരവൽക്കരണ നയങ്ങൾഗ്രാമീണ ദരിദ്രരുടെ ഭാരം വീണ്ടുംവർധിപ്പിച്ചു. ഈ വിസ്‌ഫോടകാവസ്ഥയാണ് വ്യാപകമായ ദാരിദ്ര്യത്തിന് കാരണമായത്.ഭൂസ്വത്തിന്റെ കുത്തക തകർക്കുകയും ദരിദ്രകർഷകരുടെയുംകർഷകത്തൊഴിലാളികളുടെയും കടഭാരം അവസാനിപ്പിക്കുകയും ചെയ്യാതെ രാജ്യത്ത്സാമ്പത്തികവും സാമൂഹ്യവുമായപരിവർത്തനത്തിന് അടിത്തറപാകാനാവില്ല.  

3.25 സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണവും ഇന്ത്യൻഭരണവർഗങ്ങൾ പിന്തുടരുന്ന ഉദാരവൽക്കരണനയങ്ങളും നമ്മുടെ രാജ്യത്തെ എല്ലാ രംഗങ്ങളിലും സാമ്രാജ്യത്വ കടന്നുകയറ്റംമൂർച്ഛിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലുംകടന്നുകയറാനും സ്വാധീനം ചെലുത്താനുമുള്ള അടിസ്ഥാനം സൃഷ്ടിച്ചത് ബഹുരാഷ്ട്രകോർപ്പറേഷനുകൾക്കും സാമ്രാജ്യത്വഫിനാൻസ് മൂലധനത്തിനും സമ്പദ്ഘടന തുറന്നുകൊടുത്തതാണ്. ഉദ്യോഗസ്ഥവൃന്ദവും വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളുംസാംസ്‌കാരിക മണ്ഡലവും സാമ്രാജ്യത്വനുഴഞ്ഞുകയറ്റത്തിനുവിധേയമായിക്കൊണ്ടിരിക്കുന്നു.  

3.26 സോഷ്യലിസത്തിനേറ്റതിരിച്ചടിയുടെ ഫലമായി ലോകത്തെശാക്തികബലാബലത്തിൽ മാറ്റംസംഭവിച്ചതോടെ മതമൗലികവാദപരവുംപിന്തിരിപ്പനും ഗോത്രാധിഷ്ഠിതവുമായസങ്കുചിതവാദത്തിന് ഇന്ത്യയിലും സ്വാധീനം ഉണ്ടായി. തങ്ങളുടെ പിടിയും സ്വാധീനവുംശക്തിപ്പെടുത്തുന്നതിനുവേണ്ടി  രാജ്യത്തിന്റെ ഐക്യം ദുർബലപ്പെടുത്തുന്നതിനായി ഇത്തരം ശക്തികളുടെ വളർച്ചയിൽനിന്ന്മുതലെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. രാഷ്ട്രാതീത കോർപ്പറേഷനുകളുടെ വരുതിയിലുള്ള പ്രബലമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വളർച്ച സാമൂഹ്യവും സാംസ്‌കാരികവുമായജീവിതത്തിൽ നേരിട്ട് ഇടപെടുന്നതിനുംസ്വാധീനം ചെലുത്തുന്നതിനുംസാമ്രാജ്യത്വത്തിന് അവസരമുണ്ടാക്കുന്നു.രാഷ്ട്രാതീത മാധ്യമങ്ങൾഉപഭോഗത്വരയോടുകൂടിയതുംവ്യക്തികേന്ദ്രീകൃതവും ജീർണിച്ചതുമായമൂല്യങ്ങൾ വ്യാപിപ്പിച്ച് നമ്മുടെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്നു. വൻകിടബൂർഷ്വാസിയുടെയും മറ്റ് വാണിജ്യ താൽപര്യങ്ങളുടെയും നിയന്ത്രണത്തിലുള്ളഇന്ത്യയിലെ മാധ്യമങ്ങൾ ചിട്ടയായി ഇതേമൂല്യങ്ങൾ പ്രചരിപ്പിക്കുകയാണ്.ആരോഗ്യകരവും ജനാധിപത്യപരവുംമതനിരപേക്ഷവുമായ മൂല്യങ്ങളുടെവളർച്ചയ്ക്ക് ഇത്തരം പ്രതിലോമപ്രവണതകളെഎതിരിടേണ്ടത് ആവശ്യമാണ്.  

3.27 1950-ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാറിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടംപിന്തുടരേണ്ടതായ മാർഗനിർദേശകതത്ത്വങ്ങൾആവിഷ്‌കരിക്കുകയുണ്ടായി. താഴെ പറയുന്നവഅതിൽ ഉൾപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കുന്നതിനുള്ള അവകാശവും, സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്തസമ്പദ്‌വ്യവസ്ഥ; വിദ്യാഭ്യാസത്തിനുള്ളഅവകാശവും കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസംലഭ്യമാക്കലും; തൊഴിലാളികൾക്ക് ജീവിക്കാൻആവശ്യമായ വേതനവും സ്ത്രീ-പുരുഷന്മാർക്ക്തുല്യജോലിക്ക് തുല്യവേതനവും. ഈതത്ത്വങ്ങളൊന്നും പ്രയോഗത്തിൽസാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. ഭരണഘടനയിലെകാഴ്ചപ്പാടും ബൂർഷ്വാ ഭരണാധികാരികളുടെപ്രയോഗവും തമ്മിലുള്ള സ്പഷ്ടമായ അന്തരം സ്വാതന്ത്ര്യലബ്ധിക്കുശേഷംഅവരോധിക്കപ്പെട്ട ബൂർഷ്വാ-ഭൂപ്രഭുവ്യവസ്ഥക്കെതിരായ നിശിതമായ കുറ്റപത്രമാണ്.