കണ്ണൂർ: വടക്കുമ്പാട് സി.പി.ഐ.(എം) ബ്രാഞ്ച് ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ ശക്തിയായി പ്രതിഷേധിച്ചു.  അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വടക്കുമ്പാട് ലോക്കലിൽപെട്ട് പോസ്റ്റ് ഓഫീസ് ബ്രാഞ്ച് ഓഫീസ് അഗ്നിക്കിരയാക്കിയത്.  വാതിൽപൊളിച്ച് അകത്തുകയറിയ അക്രമിസംഘം തീകൊളുത്തി സ്ഥലംവിടുകയായിരുന്നു. ഓഫീസ് ഉപകരണങ്ങളും കെട്ടിടവും പൂർണ്ണമായി കത്തിനശിച്ചു.  ഇതിനു പിന്നിൽ പിണറായി പുത്തൻകണ്ടത്തെ ആർഎസ്എസ്സ് ക്രിമിനലുകളാണെന്നാണ് സംശയിക്കപ്പെടുന്നത്.  ഈ സംഘത്തെയാണ് വെണ്ടുട്ടായി ക്വട്ടേഷൻ സംഘമെന്ന് മുഖ്യധാരാമാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ സംരക്ഷണമാണ് ഈ ക്രിമിനൽ സംഘത്തെ വീണ്ടും അക്രമത്തിലേക്ക് നയിക്കുന്നത്.  അതിനാൽ പോലീസ് അടിയന്തിര അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പി. ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.