കണ്ണൂർ : തളിപ്പറമ്പ സഹകരണ ആശുപത്രി അക്രമിച്ച ലീഗ് ക്രിമിനലുകൾ ഭീകരവാദികളെപോലെയണെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ലീഗ് കേന്ദ്രത്തിൽ സഹകരണ ആശുപത്രി പോലുള്ള ജനകീയ സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നതാണ് ഇത്തരം ഹീനമായ അക്രമത്തിലൂടെ ഇവർ തെളിയിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് ചുരുങ്ങിയ ചിലവിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ ജനങ്ങൾ ഓഹരിയെടുത്ത് ഉണ്ടാക്കിയ സ്ഥാപനമാണ് തളിപ്പറമ്പ സഹകരണ ആശുപത്രി. അത്യാഹിത വിഭാഗത്തിൽ കിടത്തി ചികിത്സിക്കുകയായിരുന്ന രോഗികൾക്ക് നേരെയാണ് ലീഗ് ക്രിമിനലുകൾ അക്രമം നടത്തി അഴിഞ്ഞാടിയത്.

രോഗികളെ കൊണ്ടുവന്നതും ഡോക്ടർമാരുടെയും വാഹനങ്ങൾക്ക്  നേരെയും അക്രമം നടത്തുകയുണ്ടായി. ഫോണിൽ അക്രമ വിവരം അറിയിച്ചിട്ടും വൈകിയെത്തിയ പോലീസാവട്ടെ അക്രമികൾ കൺമുന്നിലൂടെ കടന്ന് പോയപ്പോഴും ഇവരെ പിടികൂടാൻ തയ്യാറായില്ല.

 

ആശുപത്രിയും വാഹനങ്ങളും തകർത്ത ക്രിമിനലുകളുടെ തേർവാഴ്ചയിൽ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടികൾ അധികൃതർ തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.