തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടുപിടിക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട വിനീഷ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി നടന്ന 150 പവൻ സ്വർണ്ണം മോഷ്ടിച്ചതടക്കമുള്ള നിരവധി കവർച്ചക്കേസുകളിലെ മുഖ്യപ്രതി കൂടിയാണ്. കൂടാതെ സിപിഐ(എം) പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതിയാണ്. കവർച്ചക്കേസിൽ അറസ്റ്റിലായതോടെ ഇദ്ദേഹത്തിന് തങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഒരു ആർഎസ്എസ് നേതാവ് പരസ്യമായി വ്യക്തമാക്കിയതാണ്. സംഘപരിവാറിനകത്ത് പലയിടങ്ങളിലും ആഭ്യന്തരകലാപം രൂക്ഷമാണ്. ഇന്നലെ കുഴപ്പമൂണ്ടാക്കാൻ സിപിഐ എമ്മിനെതിരെ ബോധപൂർവ്വം അക്രമം നടത്തിയത് ആർ എസ് എസ് ശൈലിയുടെ ഭാഗമാണ്. അതിനാൽ ദുരൂഹമായ നിലയിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണത്തെ കുറിച്ച് പോലീസ് മുൻവിധിയില്ലാതെ അന്വേഷണം നടത്തണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.