സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ക്ക് കരുത്തു പകര്‍ന്നു എന്നതിനാലാണ് സുധീഷിന്റെ ജീവന്‍ ആര്‍ എസ് എസിന്റെ കൊലയാളിസംഘം അപഹരിച്ചത്. എസ് എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന് പുലര്‍ച്ചെയാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വീട്ടില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വച്ച് ആര്‍എസ്‌എസ് കാപാലികര്‍ മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്.