ഡിസിസി പ്രസിഡണ്ട്‌ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌-ഐ ക്രിമിനലുകള്‍ നടത്തിയ മാര്‍ക്‌സിസ്റ്റ്‌ അക്രമവിരുദ്ധ ജാഥയുടെ'മറവില്‍ 1993 മാർച്ച് 4ന്‌
വാസുവിനെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട്‌ വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത്‌ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സഖാവിനെയും നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്‌ക്ക്‌ ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന്‌ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ്‌ വാസു.