പത്തായക്കുന്ന് ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രില്‍ ഒന്നിന് പത്തായക്കുന്ന് ബസാറിലെ ചായക്കടയില്‍ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആര്‍ എസ് എസ് കൊലയാളി സംഘം കൊലപ്പെടുത്തിയത്. ഡി വൈ എഫ് ഐ സൗത്ത് പാട്യം യൂണിറ്റ് സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ ദാമോദരന്റെയും നാണിയുടെയും മകനാണ്.