തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രില്‍ ആറിനാണ് ആര്‍ എസ് എസ് കാപാലികര്‍ ബോംബെറിഞ്ഞ് കൊന്നത്. ആച്ചുകുളങ്ങര കമ്പനിക്ക് താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന് ബീഡി തെറുക്കുമ്പോഴാണ് സ. കെ വി ബാലനെ ബോംബെറിഞ്ഞ് കൊന്നത്. നാട്ടുകാര്‍ക്ക് സ്വന്തം കാര്യം വിസ്‌മരിച്ചും സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് കാരണം രാഷ്‌ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.