അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക്‌ ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്റ്‌ ഇന്ദിരാഗാന്ധിയെ അവകാശലംഘനത്തിന്‌ അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്‌ -ഐ അക്രമസമരം ആരംഭിച്ചു. ബഹളം കേട്ട്‌ ഹോട്ടല്‍ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറങ്ങിതായിരുന്നു. കോണ്‍ഗ്രസ്‌-ഐ കാപാലികര്‍ സഖാവിനെ നിഷ്‌ഠൂരം കൊലപ്പെടുത്തി. അച്ഛനും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു ഇരുപതുകാരനായ സ. തങ്കച്ചന്‍.