1954 ഏപ്രില്‍ 27-നാണ്‌ സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്‌. കുരുമുളക്‌ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്‌ മോചിപ്പിക്കാനാണ്‌ രണ്ട്‌ സഖാക്കള്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നത്‌.